കെ റെയിൽ സമരക്കാരെ കൂട്ടം ചേർന്ന് ആക്രമിച്ച സി.പി.ഐ.എം സൈബർ പേജുകൾ.

കെ റെയിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 
ഒരു വിധത്തിലുമുള്ള അറിയിപ്പും കൂടാതെ പോലീസും ഉദ്യോഗസ്ഥരും ചേർന്ന് വന്ന് വീടിൻ്റെ മുറ്റത്ത് സിൽവർ ലൈൻ കുറ്റി നാട്ടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഷേധത്തെ പോലീസ് നിഷ്കരുണം അടിച്ചമർത്തുകയാണ്. സമരക്കാരെ കള്ളക്കേസിൽ കുടുക്കുക ഉൾപ്പെടെയുള്ള കിരാതമായ നടപടികൾ കൈകൊള്ളുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് വ്യാപക പരാതികളുണ്ട്.
പ്രതിപക്ഷം ഇന്ന് ഇതേ തുടർന്ന് സഭ ബഹിഷ്കരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. 
അതിനിടെ, കിടപ്പാടം നഷ്ടപ്പെടുന്ന 
സമരക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ കൂട്ടം ചേർന്ന് ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സൈബറിടത്തിൽ സി.പി.ഐ.എം സോഷ്യൽ മീഡിയ പേജുകളും പ്രൊഫൈലുകളും. 
അതിനീചമായ പ്രയോഗങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും അപമാനിക്കുന്നത് ഇടത് ബുദ്ധിജീവികൾ എന്ന് പറയപ്പെടുന്നവർ വരെയാണ്. 
സാധാരണ അണികൾ സൈബർ ഇടത്തിൽ വ്യാപകമായി അതേറ്റുപിടിക്കുകയാണ് ചെയ്യുന്നത്. 
ജീവൽ പ്രശ്നങ്ങളിൽ ഉണ്ടാകുന്ന ജനകീയ സമരങ്ങളെ അടുത്തകാലത്തായി ഇടതുപക്ഷം പല വിധേനയും അടിച്ചമർത്തുന്ന കാഴ്ച്ച പതിവാണ്.NH, ഗെയിൽ സമരമടക്കം പലയിടത്തും തീവ്രവാദ ആരോപണം വരെ സമരക്കാർക്കെതിരെ ഉന്നയിക്കുകയുണ്ടായി. അങ്ങനെയുള്ള പല രൂപങ്ങളിൽ ഒന്നാണ് അതിരൂക്ഷമായ ഈ സൈബർ അറ്റാക്ക്..

Comments